ജനാധിപത്യ കേരളത്തിന് അപമാനകരമാവുന്ന ഇമ്മാതിരി ബോർഡുകൾ എടുത്ത് മാറ്റുക തന്നെ വേണം. കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട പോസ്റ്റ് ഇന്നും ഹിന്ദുത്വവൽക്കരണത്തിൻ്റെ വഴികൾ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട് കാവ് ക്ഷേത്രവളപ്പിൽ വെച്ച,ഉത്സവകാലത്ത് മുസ്ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പരസ്യ ബോർഡ് വിവാദമായിരിക്കുകയാണല്ലോ. മലയാളിയുടെ നവോത്ഥാന പാരമ്പര്യത്തെയും മതനിരപേക്ഷ സംസ്കാരത്തെയും അപഹസിക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ ഈയൊരു നടപടിയിലൂടെ ചെയ്തിരിക്കുന്നത്.
ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള സമരങ്ങളിലൂടെയാണ് എ.കെ.ജി പാവപ്പെട്ടവരുടെ പടത്തലവനായി മാറിയത്. 1952-ൽ ഇന്ത്യയുടെ പാർലമെന്റിൽ പ്രതിപക്ഷനേതാവായി മാറിയ എ കെ ജി ഇന്ത്യയൊട്ടുക്കും കോൺഗ്രസ് സർക്കാരിനെതിരായി നടക്കുന്ന ജനകീയ സമരങ്ങളിൽ ഇടപെട്ടു.
ഇന്ന് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഫ്രെഡറിക് എംഗൽസിന്റെ 127-ാം ചരമ വാര്‍ഷികമാണ്. പ്രകൃതിയുടേയും സമൂഹത്തിൻ്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിൻ്റെ സാമാന്യനിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ എംഗൽസ് മാർക്സിന് തന്നെ വഴികാട്ടിയായിരുന്നു
മൊനാച്ചംബെഗിനും ഷമീറും മോഷെ ദയാലും റാബിനും പെരസുമെല്ലാം വ്യക്തിപരമായിത്തന്നെ ആയിരങ്ങളെ കൊലചെയ്ത ഭീകരസംഘാംഗങ്ങളായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തില്‍ പടര്‍ന്നുപന്തലിച്ച കുപ്രസിദ്ധ ചാരസംഘമാണ് മൊസാദ്.പെഗാസസ് മൊസാദ് പിൻബലത്തോടെ സയണിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്വെയറാണ്
എ കെ രാമാനുജൻ്റെ "300 രാമായണങ്ങൾ 5 ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച 3 വിചാരങ്ങളും" എന്ന രാമായണപഠനം രാമായണത്തിൻ്റെ അനേകതയെ സംബന്ധിച്ച വിശകലനമാണ്. ലോകമെമ്പാടുമുള്ള രാമായണകഥകളെ പഠിച്ചെഴുതിയ കാമിൽ ബുൽ കെ '300 രാമായണങ്ങളെ' കണക്കാക്കി പറയുന്നുണ്ട്. ഇതിലും കൂടുതലുണ്ടാകാമെന്നാണ് പ്രൊഫ. എം ജി എസ് നിരീക്ഷിക്കുന്നത്
ഭരണഘടനയെ ഉപയോഗിച്ച്, നിയമത്തിൻ്റെ ദുരുപയോഗത്തിലൂടെയുമാണ് ഇന്ദിരാഗാന്ധി 46 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിച്ചതെങ്കിൽ ഇന്ന് മോദി സർക്കാർ ഭരണഘടനയെത്തന്നെ ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ 7 വർഷക്കാലമായി മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ തത്വങ്ങളെ കശാപ്പുചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ രഥയാത്രകളാണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്ത കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയിലേക്കാണ് ഇന്ത്യയെ മോദി സർക്കാർ തള്ളിവിടുന്നത്. അടിയന്തിരാവസ്ഥയെ എതിർത്തവരും അതിനെതിരെ സമരം നയിച്ചവരുമാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സംഘപരിവാറുകാർ യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥയോട് എടുത്ത വഞ്ചനാപരമായ നിലപാടുകൾ ഇന്ത്യൻ മാധ്യമലോകം വേണ്ടത്ര തുറന്നുകാട്ടാൻ എന്തുകൊണ്ടോ തയ്യാറായിട്ടില്ല
സ്ത്രീയെ അടുക്കളകളുടെ പുകപിടിച്ച നാല് ചുമരുകൾക്കകത്തുനിന്നും മോചിപ്പിക്കാനായി സാമൂഹ്യ അടുക്കളകളും പൊതു അലക്കുകേന്ദ്രങ്ങളും ശിശുപരിപാലന കേന്ദ്രങ്ങളും സോവ്യറ്റ് യൂണിയനിൽ യഥാർത്ഥ്യമാക്കിയതും സ്ത്രീകളുടെ "കാണാപ്പണി "കൾ സാമൂഹ്യവൽക്കരിച്ച് രാജ്യത്തിൻ്റെ സമ്പത്തുല്പാദന പ്രക്രിയയുടെ ഭാഗമാക്കിയതും കൊളാന്തായുടെ ധൈഷണികവും ഭരണപരവുമായ മുൻകയ്യിലാണ്.
മുൻ തെരഞ്ഞെടുപ്പുകളിലെ സർവെ ഫലങ്ങൾ പരിശോധിച്ചാൽ ഇതിലേറ്റവും ശ്രദ്ധേയവും ശരിയാവാൻ സാധ്യതയുള്ളതുമായ സർവ്വെ, ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളായിരിക്കുമെന്ന് പറയാം.
ഇൻഫ്ലുവൻസ വൈറസ് മരണം വിതക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുതലാളിത്ത രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കാനും ജനാധിപത്യപരവും നീതിപൂർവ്വകവുമായ സമാധാന ചർച്ചകൾ ആരംഭിക്കാനും ലെനിൻ അഭ്യർത്ഥിച്ചു. യുദ്ധം നിർത്തി മഹാമാരിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും അതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കാനും ലെനിൻ ആവശ്യപ്പെട്ടു
ബി ജെ പി ക്ക് കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കാൻ 2016-ൽ നേമത്ത് ഘടകകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തു് ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിച്ച് കോൺഗ്രസ് വോട്ടുകൾ ഒന്നിച്ച് താമര ചിഹ്നത്തിലേക്ക് മാറ്റി കുത്തികൊടുത്തവരാണല്ലോ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്
സ്വകാര്യസ്വത്തിൻ്റെ ഉടമാവകാശം കയ്യാളാനുള്ള അനന്തരാവകാശികള പ്രസവിച്ചു വളർത്തുകയെന്നതിലേക്ക് മാത്രമായി സ്ത്രീയുടെ ധർമ്മം സീമിതപ്പെടുത്തി നിർത്തുകയാണ് മുതലാളിത്തംവരെയുള്ള ചരിത്രത്തിലെ എല്ലാ സ്വത്തുടമസ്ഥതാവ്യവസ്ഥകളും ചെയ്തുകൊണ്ടിരുന്നത്. അതെ, സാമൂഹ്യ പ്രക്രിയയിലുടനീളം സ്ത്രീയുടെ പങ്ക് രണ്ടാംകിടയിലുള്ളത് മാത്രമാണെന്ന് ഉറപ്പിക്കുന്ന സ്ഥാപനപരമായൊരു ചട്ടക്കൂടായി ഭരണകൂടത്തെയും കുടുംബത്തെയും സംവിധാനം ചെയത് ശാശ്വതീകരിച്ചെടുക്കുകയാണ് ബൂർഷ്വാസി ചെയ്തതെന്നാണ് മാർക്സിസ്റ്റ് പഠനങ്ങൾ വിശദീകരിക്കുന്നത്
"രണ്ടു തരം മുട്ടയുണ്ടു്. വെജും നോൺ വെജും.''-''നോൺ വെജ് മുട്ടയെന്നാൽ പൂവൻകോഴിയുമായി ഇടപെടുന്ന പിടക്കോഴികളിടുന്ന മുട്ട, വെജ് മുട്ടയെന്നാൽ പൂവൻകോഴികളുമായി ഒരിടപാടുമില്ലാത്ത നിത്യബ്രഹ്മചാരിണികളായ പിടക്കോഴികളിടുന്ന മുട്ട.''
ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ ദർശനങ്ങൾ മറ്റ് മുസ്ലീം സംഘടനകളോ ഇസ്ലാമികവിശ്വാസികളോ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ മുസ്ലീങ്ങൾ മതരാഷ്ട്ര സിദ്ധാന്തങ്ങളോട് കാര്യമായ ആഭിമുഖ്യവും കാണിച്ചിട്ടില്ല. മറ്റ് മുസ്ലീം സമുദായ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ഒരാഗോള ഇസ്ലാമിക രാഷ്ട്രീയവ്യവസ്ഥയെ ലക്ഷ്യംവെച്ചാണ് ജമാഅത്തെഇസ്ലാമി പ്രവർത്തിക്കുന്നത്. മൗദൂദിയൻ സിദ്ധാന്തങ്ങളെ ഇസ്ലാമിന്റെ പക്ഷത്തുനിന്ന് പരിശോധിച്ചിട്ടുള്ള മുസ്ലീം പണ്ഡിതന്മാർ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഖുർആനും നബിചര്യയുമായി ബന്ധമില്ലാത്തതാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്
റോസയുടെയും ലീബ്നീഷിൻ്റെയും രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ജർമൻ തൊഴിലാളി വർഗത്തിൻ്റെ ധീരോദാത്തമായ പോരാട്ടങ്ങളെയും ജർമൻ വിപ്ലവപ്രസ്ഥാനത്തിനകത്തെ ബാലാരിഷ്ഠതകളെയും വിശകലനം ചെയത് കൊണ്ട് ലെനിൻ പ്രവ്ദയിൽ എഴുതിയ ലേഖനത്തിൽ ബൂർഷാ ജനാധിപത്യ വ്യവസ്ഥകളുടെ കാപട്യത്തെയും സ്വാതന്ത്ര്യ ഭയത്തെയും അനാവരണം ചെയ്യുന്നുണ്ട്
കടുത്ത ദരിദ്രപക്ഷപാതിത്വത്തിൻ്റെയും അടിമകളും പീഢിതരുമായ മനുഷ്യരുടെ വിമോചന സ്വപ്നങ്ങളുടെയും തിളച്ചുമറിയുന്ന വാക്കുകളും ആശയങ്ങളുമാണ് ബൈബിളിലെ ഗിരിപ്രഭാഷണത്തിലൂടെ യേശുക്രിസ്തു മുന്നോട്ട് വെക്കുന്നതെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്
സഞ്ജീവ് ഭട്ടിനെയും സിദ്ദിഖ് കാപ്പനെയും സ്റ്റാന്‍ സ്വാമിയെയും വരവര റാവുവിനെയും മുന്‍ നിര്‍ത്തി പറയാം, തീര്‍ച്ചയായും ഇത് ഒരുതരം വിവേചന ഭീകരതയാണ്. തുല്യനീതിയെ സംബന്ധിച്ച സാർവ്വദേശീയ പ്രഖ്യാപനങ്ങളുടെ നഗ്നമായ ലംഘനമാണ്
സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്